top of page

ഭ്രമണം

കവിത
ഡോ.സേതുലക്ഷ്മി

(1 )

വിഷം നിറച്ച പാത്രങ്ങളിൽ

ദുരാഗ്രഹത്തിന്റെ വിത്തുകൾ 

ആരോ നട്ടു പിടിപ്പിക്കുന്നു. 

നീതിമാനായ സൂര്യനോട് 

അവയെ രക്ഷിക്കാൻ 

അർത്ഥിക്കുന്നു.


(2 )

പകൽവെളിച്ചം തലയിൽ 

കൂടുവെയ്ക്കുമ്പോൾ 

ലോകം ഒരുവട്ടം

പൂർത്തിയാകുന്നു.

പായാരം പറയുന്ന

പെൺകൂട്ടങ്ങൾ

ചായക്കോപ്പകളിൽ

സ്വപ്നം നുണയുന്നു.

സായന്തനസൂര്യൻ 

ജാലവിദ്യയിലൊളിക്കുമ്പോൾ 

കടൽജലം വിഷമയമെന്ന് 

മസ്തിഷ്കം മന്ത്രിക്കുന്നു.


(3 )

പ്രാണവായു

വലിച്ചെടുത്ത്

കൈകാലുകൾ ബന്ധിച്ച് 

എൻ്റെ വൈരാഗ്യപുത്രനെ 

ഈ വിഷപ്പാത്രത്തിൽ 

ആഴ്ത്തുമ്പോൾ 

എന്നിലെ മനുഷസ്വത്വം

ചോരഛർദ്ദിച്ച്

മണലിലാഴുന്നു.

ഭ്രമണപഥത്തിലേയ്ക്ക്

സൂര്യൻ വീണ്ടും 

ഉദയം ചെയ്യുന്നു.


 

49 views0 comments
bottom of page