top of page

വെളിച്ചമേൾക്കാതെ

കവിത

മാംസം വീണ്ടെടുക്കാനാവാതെ മാഞ്ഞു പോകുന്ന ഒരു അനുഭവ ലോകമാണ് പുതിയ സാങ്കേതിക വിദ്യാ മുതലാളിത്തം മനുഷ്യന് നൽകിയത്. സാമൂഹികഅബോധം ഇരുൾക്കയങ്ങളിൽ നിന്നുണരുന്നു. മണ്ണരുകളിൽ നീണ്ടു നിവരാൻ കൊതിക്കുന്നു. ജോർജിൻ്റെ കവിത: വെളിച്ചമേൾക്കാതെ


ഒന്ന്


മാഞ്ഞു പോയ ലോകം

മാംസം വീണ്ടെടുക്കുന്ന

ഈ ഉച്ചതിരിഞ്ഞ നേരത്ത്

ഒച്ചകൾക്കും നിശ്ശബ്ദതയ്ക്കും ഇടയിൽ

മാംസത്തെ തൊടാനാവുന്നത്

അബോധത്തിനു മാത്രം


മണ്ണടരുകൾക്കടിയിൽ

നീണ്ടു നീവർന്ന് കിടക്കാൻ

കൊതിക്കുന്ന മൃഗം

ആ സ്പർശങ്ങളെ വരക്കാൻ അനങ്ങുന്നു


ഒഴിവുകളിൽ വീഴുന്ന വെളിച്ചം

ലിപികളിൽ ഇരുൾ

എന്തു ചെയ്യുന്നുവെന്ന്

ജിജ്ഞാസുവാകുന്നു


ജീവിക്കപ്പെടാത്തതെല്ലാം

സങ്കല്പങ്ങളുടെ

അസഹനീയമായ

ദുർഗന്ധം കൊണ്ട്

ലോകം പണിയുന്നു


രണ്ട്


ഒച്ചകൾ

വാക്കുകളിലേയ്ക്ക് ചുരുങ്ങിയപ്പോൾ

മോഹാലസ്യപ്പെട്ടുപോയ മൃഗത്തിന്

തണുക്കുന്നു

വെളിച്ചമേൾക്കാതെ.




83 views0 comments
bottom of page